അച്ഛനെതിരെ കളക്ടർക്ക് നേരിട്ട് പരാതി നൽകാൻ ആറാം ക്ലാസുകാരി നടന്നത് 10 കിലോമീറ്റർ പിന്നീട് സംഭവിച്ചത് കണ്ടോ.

കുട്ടികൾക്ക് എന്നും പ്രിയപ്പെട്ടവർ അവരുടെ മാതാപിതാക്കളാണ് എന്നാൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞ് തന്റെ അച്ഛൻ എതിരെ കളക്ടർക്ക് പരാതിപ്പെടണമെങ്കിൽ അവൾ പ്രായത്തിൽ എത്ര വേദന അനുഭവിച്ചു കാണും. രണ്ടുവർഷം മുൻപ് കുട്ടിയുടെ അമ്മ മരിച്ചുപോയിരുന്നു തുടർന്ന് പെൺകുട്ടിയുടെ അച്ഛനു വേഗം വിവാഹം കഴിച്ചു.

   

പക്ഷേ അച്ഛനും രണ്ടാനമ്മയും പെൺകുട്ടിയെ സ്വീകരിക്കാൻ തയ്യാറായില്ല അവർ പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കി ആ കുഞ്ഞാകട്ടെ അമ്മാവന്റെ കൂടെ താമസിച്ചാണ് പഠിക്കുന്നത്. പക്ഷേ ഇതിനെതിരെ അല്ല അവൾ പരാതി കൊടുത്തത്. തനിക്ക് സ്കൂളിൽ നിന്നും ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സർക്കാർ നൽകുന്ന സാമ്പത്തിക സഹായം അച്ഛൻ കൈക്കലാക്കിയതാണ് അവളെ പഠിപ്പിച്ചത് ആ കുഞ്ഞ് പരാതി നൽകാൻ നടന്നതാകട്ടെ പത്ത് കിലോമീറ്റർ അതും ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി.

കളക്ടറേറ്റിൽ എത്തിയാണ് പെൺകുട്ടി നേരിട്ട് പരാതി നൽകിയത് പരാതി സ്വീകരിച്ച കളക്ടറുടെ തന്നെ നടപടിയെടുത്തു പെൺകുട്ടിക്ക് ലഭിച്ച ഭക്ഷ്യധാന്യവും പണവും അനധികൃതമായി സ്വന്തമാക്കിയ അച്ഛനിൽ നിന്നും പിടിച്ചെടുത്ത പെൺകുട്ടിക്ക് നൽകാനും കളക്ടർ ഉത്തരവിട്ടു. ബാങ്ക് അക്കൗണ്ടുകൾ വഴിയായിരുന്നു പണം നൽകിയത് തനിക്ക് അക്കൗണ്ട് ഉണ്ടായിട്ടും അച്ഛന്റെ അക്കൗണ്ടിലേക്ക് ആണ് പണം നൽകിയത്.

എന്നും തന്റെ പേരിലുള്ള ഭക്ഷ്യധാന്യം പിതാവ് സ്കൂളിൽ നിന്നും വാങ്ങിയെന്നും കുട്ടി ആരോപിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം പണം വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു അച്ഛൻ എടുത്ത പണം പെൺകുട്ടിക്ക് തിരികെ നൽകാൻ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇനി മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ട് അരി നൽകണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സിനോട് നിർദ്ദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *