കള്ളുകുടിച്ച് അമ്മയെ തല്ലുന്നത് കണ്ട മകൻ അച്ഛനോട് പറയുന്നത് കേട്ടോ. മക്കളായാൽ ഇങ്ങനെ വേണം.

ഇനി എന്റെ അമ്മച്ചിയെ തല്ലിയാൽ ഞാൻ വെട്ടും അപ്പനെ ഞാൻ വെട്ടും. ആ ചെറിയ കുട്ടിയുടെ ധൈര്യം കണ്ടപ്പോൾ അയാൾക്ക് വീണ്ടും വാശി കേറി. അവനെ കുറെ ചീത്തയും പറഞ്ഞു കാലിനടിയിൽ കിടക്കുന്ന ഭാര്യയുടെ കയ്യിൽ നിന്ന് ചുരുട്ടിപ്പിടിച്ച നോട്ടുകൾ അയാൾ പിടിച്ചു വാങ്ങി. ഓരോ തവണ അയാൾ അമ്മയെ തല്ലാൻ നോക്കുമ്പോഴും അവൻ കയ്യിലിരിക്കുന്ന വാക്ക വീശിക്കൊണ്ട് അയാളുടെ മുന്നിലേക്ക് വന്നു. അവന്റെ ആ ധൈര്യം കണ്ടപ്പോൾ അയാൾക്ക് പെട്ടെന്ന് ഭയം തോന്നി എന്നുള്ളത് സത്യമാണ്.

   

കയ്യിൽ കിട്ടിയ പൈസയും എടുത്ത് അയാൾ വീണ്ടും കള്ളുകുടിക്കാൻ ആയിപോയി. ഇതെല്ലാം കണ്ടുകൊണ്ട് ഭയന്ന് അവന്റെ കുഞ്ഞിപെങ്ങൾ അവന്റെ ഷർട്ട് പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവളെയും ചേർത്ത് പിടിച്ച് അയാൾ പോയപ്പോൾ അമ്മയെ വേഗം തന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. കുറെ നേരം മുഖത്ത് വെള്ളമൊഴിച്ചു കഴിഞ്ഞപ്പോൾ അമ്മ എഴുന്നേറ്റു. അവനും അനിയത്തിയും ചേർന്ന് താങ്ങിപ്പിടിച്ച് അമ്മയെ ഇരുത്തി കുറച്ച് വെള്ളം കൊടുത്തു. ഈ പ്രശ്നങ്ങളെല്ലാം നടക്കുന്നതിനു മുൻപ് പുറത്തെ അടുപ്പിൽ അമ്മ കലത്തിൽ കുറച്ച് കഞ്ഞി വെക്കാൻ തുടങ്ങുകയായിരുന്നു.

അവൻ ചെന്ന് നോക്കുമ്പോഴേക്കും അടുപ്പിൽ നീ എല്ലാം തന്നെ പോയി കഴിഞ്ഞിരുന്നു വേഗം തന്നെ അമ്മ ചെയ്യുന്നതുപോലെ അവരും കുറെ കമ്പുകൾ കയറ്റി കത്തിക്കാൻ തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും വെള്ളം തിളച്ചു വരുന്നത് അവൻ കണ്ടു. അമ്മ ചെയ്യുന്നത് പോലെ അതിൽ നിന്ന് ഓരോ പുറത്തെടുത്ത് കൈകൊണ്ട് ഞെക്കി. രാത്രി ഇരുട്ടായി തുടങ്ങിയപ്പോഴേക്കും കുഞ്ഞനുജത്തി കയ്യിൽ ഒരു ചിമ്മിണി വിളക്കുമായി അവന്റെ അടുത്തെത്തി. അടുപ്പിൽ നിന്ന് വിളക്കിലേക്ക് പകർന്നുകൊടുത്തു.

കുറച്ച് സമയം കഴിഞ്ഞ് ബക്കറ്റിൽ കിടക്കുന്ന ഒരു പക് പൊട്ടിയ പ്ലേറ്റ് എടുത്ത് കഴുകി വൃത്തിയാക്കി അതിലേക്ക് കഞ്ഞി പകർന്നു കൊടുത്തു. അനിയത്തിക്ക് ഒരു പ്ലേറ്റ് കൊടുത്തിട്ട് അവൻ നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു. താങ്ങി പിടിച്ചിരുത്തി വിറയ്ക്കുന്ന ചുണ്ടുകളോടെ കുറച്ചു കഞ്ഞി അമ്മ കോരികുഴിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും വയൽ വരമ്പിലൂടെ കള്ളുകുടിച്ചു വരുന്ന അയാളെ അവൻ വീണ്ടും കണ്ടു. അനിയത്തിയെ അവിടെ നിന്നും മാറ്റിയെടുത്ത് അവൻ മുന്നിൽ തന്നെ നിന്നു. അവനെ കണ്ടതും അയാൾ ഒറ്റ ചവിട്ട്.

ആ ചെറിയ ഓല വീട് പൊളിച്ച് അവൻ പുറത്തേക്ക് തെറിച്ചു പോയി. അയാളെ പേടിച്ചു കൊണ്ടാവാം അവൻ പുറത്തേക്ക് ഓടി ഒരു മരത്തിന് പിറകിലായി മറഞ്ഞു നിന്നു. വളരെയധികം അലർച്ചയോടെ അയാൾ വീടിനകത്തേക്ക് കയറി വാകത്തി എടുത്തു. പകുതി ബോധത്തോടെ താഴെ കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു. ഞാൻ ചോദിക്കുമ്പോൾ എനിക്ക് പൈസ തന്നില്ലെങ്കിൽ നിന്നെയൊക്കെ കൊന്നിട്ട് ആണെങ്കിലും ഞാൻ പൈസ ഉണ്ടാകും. അതും പറഞ്ഞ് ദേഷ്യത്തിൽ അയാൾ അവിടെയുള്ള ഒരു തടി കഷണത്തിന്മേൽ വാക്കത്തി കൊണ്ട്.

പക്ഷേ അത് അവിടെ കൊണ്ട് ഒന്നും നിന്നില്ല താഴെ കിടക്കുന്ന അമ്മയുടെ കഴുത്ത് മുറിച്ചു കൊണ്ടായിരുന്നു വാകത്തി നിലത്ത് വീണത്. ദേഷ്യത്തിൽ ചെയ്തതാണെങ്കിൽ കൂടി പിടഞ്ഞു മരിക്കുന്ന അമ്മയെ കണ്ടു അവൻ ഓടിയെത്തി. അവസാനമായി കുറച്ച് വെള്ളം അമ്മയ്ക്ക് നൽകിയതോടെ അമ്മ പിടഞ്ഞു മരിക്കുന്നത് അവൻ നിറകണ്ണുകളോടെ നോക്കി നിന്നു. കുറച്ച് സമയം കഴിഞ്ഞ് ഇടറുന്ന കാലുകളോട് അകത്തേക്ക് കയറി നിശ്ചലമായി കിടക്കുന്ന അമ്മയെ തട്ടി നീ ചത്തു പോയോ എന്നെല്ലാം ചോദിക്കുന്ന അയാളെ കണ്ടപ്പോൾ ചെറിയ കുട്ടി ആണെങ്കിലും അവനു കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്.

അവിടെയുള്ളതെല്ലാം തട്ടിമറിച്ചിടുമ്പോൾ കൂട്ടത്തിൽ തെറിച്ച് വീഴുന്ന മണ്ണെണ്ണ വിളക്കും അതിൽ നിന്ന് കത്തിക്കയറുന്ന ഓലപ്പുരയും കണ്ട് അവൻ കുഞ്ഞിപെങ്ങളെയും ചേർത്തുപിടിച്ച അവിടെ നിന്നും ഓടി. അകത്ത് കിടക്കുന്ന അമ്മയെയും തീപിടിച്ച് അതിനകത്ത് ഓടിനടക്കുന്ന അച്ഛനെയും കണ്ട് അവൻ പെങ്ങളുടെ കൈപിടിച്ച് ഇവിടെ എന്നിലാതെ വരമ്പത്ത് കൂടെ ഓടി.

Leave a Reply

Your email address will not be published. Required fields are marked *