മരിച്ചുകിടക്കുന്ന അച്ഛന്റെ കാൽക്കൽ കരയുന്ന യുവതി ആരാണ് എന്നറിഞ്ഞപ്പോൾ അമ്മയുടെയും മകന്റെയും കണ്ണുകൾ അറിയാതെ നിറഞ്ഞു.

രാവിലെ പത്രം നോക്കിയ സിമി വളരെയധികം സങ്കടത്തിൽ ആയിരുന്നു. അവൾ ഭർത്താവിനോട് പറഞ്ഞു. ഞാൻ ഇന്ന് ലീവ് ആണ് എന്റെ സുഹൃത്ത് ഒരാള് മരണപ്പെട്ടിരിക്കുന്നു എനിക്ക് അയാളെ കാണാൻ പോകണം. കൂടെ വരണമോ എന്ന് ഭർത്താവ് ചോദിച്ചപ്പോൾ വേണ്ട ഞാൻ തന്നെ പോയി കൊള്ളാം എന്ന് അവൾ മറുപടി പറഞ്ഞു. പുറപ്പെടാൻ ഒരുങ്ങി നിന്ന് അവളോട് അയാൾ ചോദിച്ചു സുമി അത് സനിലാണോ. അവൾക്കൊന്നും മറുപടി നൽകാനായില്ല കണ്ണുനീർ മാത്രമായിരുന്നു അതിനുള്ള മറുപടി.

   

അയാൾക്ക് എല്ലാം തന്നെ അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ട് ആയിരുന്നു അവളോട് പെരുമാറിയിരുന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് സിമിയുടെ സീനിയർ ആയിരുന്നു സനിൽ. രണ്ടുപേരും രണ്ടു മതക്കാർ ആയതുകൊണ്ട് തന്നെ അവർ തമ്മിലുള്ള ഒത്തുചേരൽ മതം ഭ്രാന്തും ജാതി ഭ്രാന്ത് നിലനിന്നിരുന്ന അന്നത്തെ കാലത്ത് സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും പരസ്പരം സംസാരിച്ച് പിരിയാൻ തീരുമാനിച്ചു . എന്നാൽ പിരിയുന്നതിനു മുൻപായി രണ്ടുപേരും ഒരു തീരുമാനമെടുത്തിരുന്നു ഇരുവരിൽ ആരെ ആദ്യം മരിക്കുന്നുവോ അവരുടെ മരണസമയത്ത് അവർ അവിടെ ഉണ്ടാകണമെന്ന്.

വാക്കു പാലിക്കുകയായിരുന്നു സിമി. നീണ്ട 3 മണിക്കൂർ യാത്ര. ഭർത്താവ് യാത്രയ്ക്ക് വേണ്ട കാര്യങ്ങൾ എല്ലാം തന്നെ ചെയ്തുകൊടുത്തു. വീട്ടിലെ കാര്യങ്ങൾ ഓർത്ത് നീ പേടിക്കേണ്ട എല്ലാം ഞാൻ തന്നെ നോക്കിക്കോളാം എന്ന് അയാൾ പറയുകയും ചെയ്തു. അയാളെ വിവാഹം കഴിക്കുന്നതിന് സിമിക്ക് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. അവൾ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ എല്ലാം മനസ്സിലാക്കി കൊണ്ടായിരുന്നു അയാൾ തന്റെ കൂടെ ജീവിച്ചത്.

തീർച്ചയായും നീ അയാളെ കാണണമെന്ന് ഭർത്താവ് തന്നെയായിരുന്നു നിർബന്ധം പിടിച്ചത്. അച്ഛന്റെ ബോഡി എടുക്കട്ടെ എന്ന് മകന്റെ ചോദ്യം സനിലിന്റെ ഭാര്യ കേട്ടു. ഇല്ല എടുക്കാറായിട്ടില്ല ഒരാൾ കൂടി വരാനുണ്ട്. അവൾ ചുറ്റുമുള്ള ആളുകളിലേക്ക് ശ്രദ്ധിച്ചു. ഇതുവരെ അവൾ സിമിയെ നേരിൽ കണ്ടിട്ടില്ല. എങ്കിൽ തന്നെയും സനിൽ പറഞ്ഞു അവൾക്ക് നന്നായി അറിയാം. ഒരിക്കൽപോലും ആ സ്ത്രീയോട് അവൾക്ക് ദേഷ്യം തോന്നിയിട്ടില്ല. അവർ വേഗം വേണ്ടി തന്നെയായിരുന്നു പത്രത്തിന്റെ മുൻപേജിൽ തന്നെ അവർ വാർത്ത നൽകിയത്.

പെട്ടെന്നായിരുന്നു ഒരു സ്ത്രീ അവിടേക്ക് കടന്നുവന്ന സനലിന്റെ കാലുകൾ തൊട്ട് അവിടേക്ക് മാറി നിന്നത്. മുഖവുര ഒന്നും വേണ്ടായിരുന്നു അവളെ മനസ്സിലാക്കാൻ. അമ്മ മകനെ നോക്കി പറഞ്ഞു എടുത്തുകൊള്ളൂ. സിമിയെ കണ്ടപ്പോൾ മകനും മനസ്സിലായി. സനലിന്റെയും മൃതദേഹം കത്തിയെറിയുന്നത് വരെ സിമി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരും പോയതിനു ശേഷം സനിലിന്റെ ഭാര്യയെയും മക്കളെയും കണ്ടു. അവർ പരസ്പരം കണ്ണീർ വാർത്തു. സിമി പടികൾ ഇറങ്ങി പോകുമ്പോൾ മകനെ നോക്കി അവർ ഒന്നു മാത്രം പറഞ്ഞു. സ്ത്രീയുടെ വയറ്റിൽ പിറക്കേണ്ടവൻ ആയിരുന്നു നീ. അവർ തമ്മിലുള്ള പ്രണയം അത്രയധികം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *