സ്വന്തം മകളെ പീഡിപ്പിച്ച ഉറ്റ സുഹൃത്തിനോട്‌ അച്ഛൻ ചെയ്തത് കണ്ടോ. അച്ഛനായാൽ ഇങ്ങനെ വേണം.

കുറച്ചു നേരത്തെ മയക്കത്തിനു ശേഷമായിരുന്നു അയാൾ കണ്ണുകൾ തുറന്നത്. നേരെ മുന്നിൽ നിൽക്കുന്നത് പോലീസുകാരായിരുന്നു. അയാൾ കണ്ണ് തുറന്നു ഉടൻ തന്നെ ചോദിച്ചത് രഘുവിനെ എങ്ങനെയുണ്ട്. ആരാണ് വണ്ടിയോടിച്ചത് നിങ്ങൾ എന്തിനാണ് ആ ഇടവഴിയിലൂടെ തന്നെ പോയത്. അത് പോലീസുകാരെ പേടിച്ചാണ് ആ ഇടവഴിയിലൂടെ പോയത് രഘു മദ്യപിച്ചിരുന്നു ഞാൻ പറഞ്ഞതാണ് ഇപ്പോൾ വണ്ടി എടുക്കേണ്ട എന്ന് പക്ഷേ അവനത് പറഞ്ഞു കേട്ടില്ല അവൻ എവിടെ അവൻ എന്ത് സംഭവിച്ചു.

   

പോലീസുകാർ ചെറിയ സങ്കടത്തോടുകൂടി അയാളോട് പറഞ്ഞു നിങ്ങളെ ഇവിടെ കൊണ്ടുവരുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇപ്പോൾ പോസ്റ്റുമോർട്ടം ചെയ്യാനായി മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. അയാൾക്ക് സങ്കടം അടക്കിവയ്ക്കാൻ സാധിച്ചില്ല ബെഞ്ചിൽ ഇരുന്നുകൊണ്ട് അയാൾ നിലവിളിക്കാതെ കരഞ്ഞു. പോലീസുകാർ പിന്നെയും അയാളുടെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും തല ഉയർത്തി നോക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അപ്പോൾ ഡോക്ടർ പറഞ്ഞു സാർ അയാൾ അവിടെ കിടന്നോട്ടെ.

അയാളുടെ ഒറ്റ സുഹൃത്താണ് ഇന്ന് കാലത്ത് വരെ ഒരുമിച്ച് ഉണ്ടായിരുന്ന ആൾ മരിച്ചു എന്ന് കേൾക്കുമ്പോൾ ആർക്കാണ് വിഷമം ഇല്ലാതിരിക്കുക. കുറച്ചുസമയത്തിനുശേഷം പോലീസുകാരും വീണ്ടും അയാളുടെ അടുത്തേക്ക് വന്നു. നിങ്ങൾക്ക് ആരോഗ്യപരമായ കുഴപ്പമൊന്നുമില്ല. ഈ പേപ്പറിൽ ഒപ്പുവച്ചതിനുശേഷം നിങ്ങൾക്ക് വീട്ടിലേക്ക് പോകാം. അയാൾ ശരി എന്ന് പറഞ്ഞു വലിയ സങ്കടത്തോടെ കൂടിയായിരുന്നു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയത്. വീട്ടിലേക്ക് ചെന്ന് കയറിയതും ഭാര്യ ഒരുപാട് ദേഷ്യത്തോടെ അയാളെ നോക്കുന്നുണ്ടായിരുന്നു.

പുറത്തുനിന്ന് കുളിച്ച് അകത്തേക്ക് വസ്ത്രം മാറാനായി കയറുമ്പോൾ ഭാര്യ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് അയാളോട് പറഞ്ഞു. നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു അയാളുടെ കൂടെ ഇരുന്ന കള്ളുകുടിക്കാൻ നമ്മളുടെ മകളെ നോക്കൂ ഇവളുടെ ഈ കുഞ്ഞ് ശരീരത്തിലെ അയാൾ ആഗ്രഹിച്ചത് അയാളുടെ കൂടെ തന്നെ നിങ്ങൾക്ക് കള്ളുകുടിച്ച് നടക്കണമായിരുന്നു. അയാളുടെ കൂടെ നിങ്ങൾക്കും മരിച്ചു കൂടായിരുന്നോ എന്നാണ് ഞാനും മകളും ആലോചിക്കുന്നത്.

അയാൾ ഒന്നും തന്നെ സംസാരിച്ചില്ല പഴയ വസ്ത്രം മാറി മരണവീട്ടിലേക്ക് നടന്നു. നടന്നു പോകുന്ന വഴി അയാൾ ചിന്തിച്ചു. അയാളുടെ നിർബന്ധപ്രകാരമായിരുന്നു രഘുവിനെ മദ്യവും നൽകിയത് അയാളുടെ നിർബന്ധപ്രകാരമായിരുന്നു ആ വഴിയിലൂടെ പോയത് മനപ്പൂർവ്വമായിരുന്നു വണ്ടി കയ്യിൽ നിന്നും തെറ്റിച്ചത്. വണ്ടിയിൽ തെറിച്ച് വീണ രഘുവിനെ അയാൾ തന്നെയാണ് അടുത്തുള്ള പോസ്റ്റിൽ തലയടിച്ചു കൊന്നത്.

അയാളുടെ അടുത്ത ദേഷ്യം തീർക്കുമ്പോഴും മരണത്തിന് തൊട്ടുമുൻപിൽ രഘുവിനോട് അയാൾ പറഞ്ഞു നിന്റെ മകളെപ്പോലെ കാണേണ്ടതല്ലേ എന്റെ മകളെ എന്നിട്ടും നീ. ഇത്രയും ശബ്ദം മരണത്തിനു മുൻപ് രഘു കേട്ടിരുന്നു. മരണ വീട്ടിലേക്ക് ചെല്ലുമ്പോഴേക്കും ചില കത്തി തുടങ്ങിയിരുന്നു. ആ ചിതയുടെ തീയിൽ നിന്നും അയാൾ സിഗരറ്റ് കത്തിച്ച് അയാളുടെ മനസ്സിലെ വിഷമങ്ങളെല്ലാം തന്നെ ഇറക്കിവച്ചുകൊണ്ട് വീട്ടിലേക്ക് തിരികെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *