വൈദ്യശാസ്ത്രത്തിന് ഇതൊരു അത്ഭുത കുഞ്ഞ് തന്നെ. തലച്ചോറോ തലയോട്ടിയോ ഇല്ല.

തലച്ചോറില്ലാതെ ജനിച്ച കുഞ്ഞിനെ കുറിച്ച് കേട്ടിട്ടുണ്ടോ ജാക്സൺ എന്ന ആ കുഞ്ഞ് എന്നും വൈദ്യശാസ്ത്രത്തിന് ഒരു വലിയ അത്ഭുതം തന്നെയാണ്. ഒരു ദിവസം പോലും ജീവിക്കില്ല എന്നും കുട്ടിയെ കൊന്നു കളയാൻ പറഞ്ഞ കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ആ മാതാപിതാക്കൾക്ക് ഒരു കുഞ്ഞു ഉണ്ടായത് എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിൽ ആയിരുന്നു കുഞ്ഞിന് തലച്ചോറിന്റെ വളർച്ച ഇല്ല എന്ന് ഡോക്ടർ കണ്ടെത്തിയത് .

   

കുട്ടിയെ ജീവനോടെ ലഭിക്കാനുള്ള സാധ്യത ഒരു ശതമാനം പോലും ഇല്ലെന്നും അതുകൊണ്ടുതന്നെ അബോർഷൻ ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു എന്നാൽ ആ അമ്മ അത് താങ്ങാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു. എന്തുവന്നാലും അത് സഹിക്കാൻ താൻ തയ്യാറാണ് എന്ന് അവർ പറഞ്ഞു തീരുമാനത്തിൽ ഉറച്ചുനിന്നു ശേഷിച്ച മാസങ്ങളെല്ലാം പ്രാർത്ഥനയോടെ കഴിച്ചുകൂട്ടി അമ്മ. ഒരു ദിവസമെങ്കിലും കുഞ്ഞിനെ ജീവനോടെ കിട്ടിയാൽ മതി എന്ന് ദൈവത്തോട് അപേക്ഷിച്ചു.

പക്ഷേ അധിക ദിവസം അതിജീവിക്കില്ല എന്ന് അവർ ഉറപ്പ് പറയുകയും ചെയ്തു എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞ് അനങ്ങി തുടങ്ങിയതോടെ ആ അമ്മയ്ക്ക് പ്രതീക്ഷ ഉണ്ടായി. ഒടുവിൽ ഒമ്പതാം മാസത്തിൽ സുഖപ്രസവത്തിൽ അവൻ പുറത്തേക്കു വന്നു ജനിക്കുമ്പോൾ കുട്ടിക്ക് തലച്ചോറിന്റെ വളർച്ച 20% മാത്രമായിരുന്നു അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തിന്റെ ഉള്ളിൽ അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും മരണം സംഭവിക്കുകയും എന്ന് ഡോക്ടർമാർ ഉറപ്പ് നൽകുകയും ചെയ്തു.

എന്നാൽ പറഞ്ഞ വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തി ആ കുഞ്ഞു ജീവിക്കുകയായിരുന്നു ആ കുഞ്ഞിന്റെ എല്ലാവരെയും ആകർഷിക്കുന്ന നീലക്കണ്ണ് ചിരിയും എല്ലാവരെയും ആകർഷിച്ചു. തലച്ചോറിന്റെ വളർച്ച ഇല്ലാത്തതുകൊണ്ടുതന്നെ സംസാരശേഷിയോ കേൾവി ശക്തിയോ ഇല്ലായിരുന്നു എന്നാൽ ചില ചലനങ്ങളിലൂടെ അവൻ മാതാപിതാക്കളുമായി ഇടപഴകി. അവനെ സംരക്ഷിക്കുന്നതിനെ അച്ഛനും അമ്മയും ജോലി വരെ ഉപേക്ഷിക്കാൻ തയ്യാറായി.

കാരണം ആ ജീവൻ എത്രനാൾ വരെ ഉണ്ടാകും എന്നതിൽ അവർക്കും യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. ഒരു ദിവസം പോലും ജീവിക്കില്ല എന്ന് പറഞ്ഞ് കുഞ്ഞ് അഞ്ചുവർഷകാലം ജീവിച്ചു എന്നാൽ തലച്ചോറിന്റെ വികാസക്കുറവ് ശാരീരികമായി അവനെ തളർത്താൻ തുടങ്ങി ഒടുവിൽ അവൻ മരണപ്പെടുകയും ചെയ്തു. തന്റെ അച്ഛന്റെ കൈകളിൽ കിടന്നുകൊണ്ട് പുഞ്ചിരിച്ച് അവൻ മരണപ്പെടുകയും ചെയ്തു. അവന്റെ മരണത്തെക്കുറിച്ച് അമ്മ പറഞ്ഞത് ഇങ്ങനെ. ഈ അഞ്ചുവർഷംകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ ഓർമ്മിക്കാനുള്ള ഓർമ്മകൾ അവൻ സമ്മാനിച്ചു കഴിഞ്ഞു. മരണംവരെ അവന് യാതൊരു കുറവും വരുത്താതെ നോക്കണം എന്നത് മാത്രമായിരുന്നു അവരുടെ ആഗ്രഹം അത് സാധിച്ചു അതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

Leave a Reply

Your email address will not be published. Required fields are marked *