എല്ലാവർക്കും വേണ്ടി സ്വന്തം ജീവിതം പോലും വേണ്ട എന്ന് വെച്ച ചേച്ചിയോട് സഹോദരങ്ങൾ ചെയ്തത് കണ്ടോ. ആർക്കും ഈ അവസ്ഥ വരരുത്.

പതിവുപോലെ പള്ളിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആയിരുന്നു ഹരിയെ കണ്ടത്. ഇപ്പോഴും അവന് ചോദിക്കാനുള്ളത് അതേ ചോദ്യം തന്നെ. എപ്പോഴാണ് നീ എന്റെ കൂടെ ഇറങ്ങി വരുന്നത് വീണേ. എനിക്ക് അതിന് മറുപടിയില്ലായിരുന്നു. വ്യത്യസ്തമായ മതത്തിൽ പെട്ടത് ആയതുകൊണ്ട് ആർക്കും തന്നെ ഇഷ്ടമില്ലായിരുന്നു. വീട്ടുകാരെല്ലാം വെറുപ്പിച്ചു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി പോകുവാൻ എനിക്കും താല്പര്യം ഇല്ല. അവർ സമ്മതിക്കില്ല എന്ന് തിരിച്ചറിഞ്ഞതിനുശേഷം ഞാനായിട്ട് ഒരു തീരുമാനമെടുക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എനിക്കുണ്ടായിരുന്ന അനിയനെയും അനിയത്തിയെയും നല്ല രീതിയിൽ പഠിപ്പിച്ച് വലിയ നിലയിൽ എത്തിച്ച് അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.

   

പക്ഷേ എനിക്കൊരു ജീവിതം ഉണ്ടാകണമെന്നോ നല്ല രീതിയിൽ ജീവിച്ചു കാണണമെന്ന് അവർക്കാർക്കും തന്നെ ആഗ്രഹമില്ലായിരുന്നു. അമ്മയുടെ മരണശേഷം വയ്യാതെ കിടക്കുന്ന അച്ഛനെ നോക്കുന്ന ഒരാളായി മാത്രമാണ് അവരെല്ലാവരും എന്നെ കണ്ടത്. ഇപ്പോൾ അവർക്ക് ജോലിയും കുടുംബവുമായപ്പോൾ എന്നോട് ജോലിക്ക് പോകേണ്ട എന്നും അച്ഛനെ നോക്കേണ്ട എന്നുമാണ് പറഞ്ഞത്. വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അനിയത്തിയും ഭർത്താവും അവിടെ വന്നിരിക്കുന്നു. അവളെന്നെ നോക്കുകപോലും ചെയ്തില്ല.

അവളുടെ ഭർത്താവ് ബാബുവാണ് പറഞ്ഞത് അളിയനെ ഉദ്യോഗിക കയറ്റം കിട്ടി അതിന്റെ സന്തോഷത്തിനാണ് ഞങ്ങളെ വിളിച്ചത്. അവന്റെ വിദ്യാഭ്യാസത്തിന്റെ കാര്യങ്ങളും എല്ലാം നോക്കിയത് ഞാനാണ് പക്ഷേ എന്നോട് ഒരു വാക്ക് പോലും പറയാൻ തോന്നിയില്ല. അന്ന് രാത്രിക്ക് വേണ്ട ഭക്ഷണം എല്ലാം തന്നെ ഞാൻ തന്നെ ഉണ്ടാക്കി കൊടുത്തു സഹായിക്കാൻ ആരും തന്നെ ഉണ്ടായില്ല. എല്ലാ പണികളും കഴിഞ്ഞ് അച്ഛന്റെ കാര്യങ്ങളും കഴിഞ്ഞപ്പോഴാണ് എനിക്ക് കുറച്ചു സമയം കിട്ടിയത്.

കുളിക്കാനായി ബാത്റൂമിലേക്ക് കയറി തിരിച്ച് വസ്ത്രം മാറാനായി ഇറങ്ങുമ്പോൾ ആയിരുന്നു ഒരു കൈ വന്ന് പിന്നിലൂടെ പിടിച്ചത്. പെട്ടെന്ന് അലറി വിളിക്കാനാണ് തോന്നിയത് എന്റെ അലർച്ച കേട്ട് എല്ലാവരും തന്നെ ഓടിക്കോടി. അതാരാണെന്ന് പോലും നോക്കാൻ എനിക്കപ്പോൾ സാധിച്ചില്ല പക്ഷേ അനിയത്തി അവളുടെ ഭർത്താവിനെ ഞാൻ വളക്കാൻ നോക്കുകയാണ് എന്ന് പറഞ്ഞ് എന്റെ മുഖത്ത് കൈവെച്ചു. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു എന്നെ മനസ്സിലാക്കാനോ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ആരും എന്നെ തിരിഞ്ഞു നോക്കില്ല എന്ന്.

എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോൾ ആയിരുന്നു ഹരി പുറത്ത് ബൈക്ക് കൊണ്ടുവന്നത്. ഞാൻ അവനെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു. ആ മുഷിഞ്ഞ വസ്ത്രത്തോടെ തന്നെ ഹരിയുടെ കൂടെ ഞാൻ അവന്റെ വീട്ടിലേക്ക് പോയി. പിറ്റേദിവസം ഞാൻ നോക്കുമ്പോൾ വീട്ടിലേക്ക് ബാബു വന്നിരിക്കുന്നു. ദേഷ്യമാണ് ആദ്യം തോന്നിയത് എങ്കിലും ബാബു സംസാരിക്കുന്നത് കേട്ട് ഞാൻ ഞെട്ടി. ചേച്ചി എന്നോട് ക്ഷമിക്കണം ഇതെല്ലാം ഹരിയേട്ടൻ പറഞ്ഞതാണ് ഞാൻ ചെയ്തത്. ഞാനിവിടെ വന്നത് മുതൽ കാണുന്നതാണ് ചേച്ചിയുടെ കഷ്ടപ്പാട് ചേച്ചിയെ ഒട്ടും തന്നെ ഇഷ്ടമില്ലാത്തവരുടെ കൂടെ എന്തിനാണ് ഇനിയും ജീവിക്കുന്നത്.

ഇതുപോലെ ഒന്ന് ചെയ്തില്ലെങ്കിൽ ചേച്ചി അവിടെ കിടന്നു നരകച്ച് മരിക്കുകയുള്ളൂ. എന്റെ ഭാര്യയോട് ഹരിയേട്ടൻ കുറച്ചുനാൾ കഴിഞ്ഞാൽ സംസാരിച്ച് മനസ്സിലാക്കിക്കൊള്ളും ഇപ്പോൾ മറ്റുള്ളവരുടെ മുൻപിൽ ഞാൻ ഒരു തെറ്റുകാരനായി തന്നെ നിന്നോട്ടെ. ആ നിമിഷം ഞാനും മനസ്സിലാക്കുകയായിരുന്നു രക്തബന്ധമല്ല ഒരാളെ മനസ്സിലാക്കുവാൻ വേണ്ടത്. ചേച്ചി നാളെ വിവാഹത്തിനുവേണ്ടി കാര്യങ്ങൾ എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട് ഇനിയെങ്കിലും സന്തോഷമായി ഒന്ന് ജീവിക്ക്.

Leave a Reply

Your email address will not be published. Required fields are marked *